menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

‘ഏറ്റവും കൂടുതലായി മനുഷ്യജീവഹാനിക്ക് വഴിവയ്ക്കുന്നത് ‘ബിഗ് ഫോർ’എന്നറിയപ്പെടുന്ന നാലിനം പാമ്പുകളാണ്’

8 0
22.04.2026

ഈയ്യടുത്താണല്ലോ തൃശൂർ കോടാലി സ്വദേശിയായ ഒരു കുഞ്ഞ് അമ്മയോടൊത്ത് ഉറങ്ങുന്നതിനിടെ സർപ്പദംശനമേറ്റ് അകാലത്തിൽ മരിച്ചത്. ശംഖുവരയന്റെ കടിയേറ്റ് അകാലത്തിൽ പൊലിഞ്ഞ ആൽജോ എന്ന ആ എട്ട് വയസ്സുകാരന്റെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുന്നു. ഇനിയൊരു ജീവൻ കൂടി അത്തരത്തിൽ പൊലിയാതിരിക്കട്ടെ എന്ന് പ്രാർഥിക്കാം.

വിഷപ്പാമ്പുകളിൽ നിന്നും എടുത്തതെന്ന് അവകാശപ്പെട്ട് ചില കുത്സിത ബുദ്ധികൾ വില്പനയ്ക്കായും പണം തട്ടാനായും എത്തിക്കുന്ന പാമ്പിൻ വിഷം എന്ന സംയുക്തത്തെക്കുറിച്ചാണ് ഞാനിവിടെ പറയാനുദ്ദേശിക്കുന്നത്ത്. അതായത് ഒരു പതിറ്റാണ്ടിനും മുൻപ് വനംവകുപ്പിന്റെ ഇന്റലിജെൻസ് സെല്ലിൽ ജോലി നോക്കുമ്പോൾ പാമ്പിൻ വിഷവുമായി ബന്ധപ്പെട്ട് നടത്തിയ രസകരമായ ചില ഓപ്പറേഷനുകളുടെ ഓർമ.

ഇതിപ്പോൾ പറയാൻ കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന അനിൽകുമാർ എന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിളിച്ചത് കൊണ്ടാണ്. ഇന്റലിജെൻസിലെ ഏറ്റവും മിടുക്കനായിരുന്ന ഓഫീസറായിരുന്നു അനിൽ. സർവീസിൽ പിന്നീടുണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ ആരോപണവിധേയനായ അദ്ദേഹം ഇന്റലിജെൻസ് സെല്ല് ഉപേക്ഷിച്ച് പോകുകയായിരുന്നു ഇപ്പോൾ കക്ഷി തേക്കടിയിൽ ഇക്കോ ഷോപ്പിന്റെ ചുമതലയുമായി കഴിയുന്നു. അല്ലെങ്കിലും സിസ്റ്റം എന്നത് ആരേയും കാത്ത് നിൽക്കില്ലല്ലോ. അത് മുന്നോട്ട് പൊയ്ക്കോണ്ട് തന്നെയിരിക്കും എന്നതാണല്ലോ സത്യം!

വായനയ്ക്ക് മുൻപ് പാമ്പിൻവിഷത്തെക്കുറിച്ച് രണ്ട് വാക്ക്. നമ്മുടെ കേരളത്തിൽ 120 എണ്ണവും ഇന്ത്യയിൽ 300 എണ്ണത്തോളം ഇനം പാമ്പുകൾ കാണപ്പെടുന്നു. ഇതിൽ ഏറ്റവും കൂടുതലായി മനുഷ്യരുടെ ജീവഹാനിക്ക് വഴിവയ്ക്കുന്നത് ‘’ബിഗ് ഫോർ’’ (Big 4) എന്ന നാലിനം പാമ്പുകളാണ്. മൂർഖൻ (The Indian cobra), അണലി (Russell’s viper), ശംഖുവരയൻ (Common Krait), ചുരുട്ടമണ്ഡലി (Saw -scaled viper) എന്നിവയാണ് അവ.

സ്വരക്ഷയ്ക്കായും പിന്നെ ഇരകളെ വേട്ടയാടാനും വേണ്ടിയാണ് പാമ്പുകൾ വിഷം ഉപയോഗിക്കുന്നതെന്ന് നമുക്കറിയാം. പാമ്പിൻ വിഷം എന്നത് പ്രോട്ടീനുകളുടേയും എൻസൈമുകളുടേയും മിശ്രിതമാണ്. നമ്മുടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ നാഡീവ്യൂഹങ്ങളേയും രക്തചംക്രമണത്തേയും പേശികളേയും ദോഷകരമായി ബാധിച്ചാണ് അത് മരണം ഉറപ്പാക്കുന്നത്.

മിക്ക പാമ്പുകളും കേന്ദ്രവന്യജീവി നിയമപ്രകാരം സംരക്ഷണം അർഹിക്കുന്നവയാണ്. ഇന്ത്യയിൽ പ്രതിവിഷം നിർമാണത്തിനും മറ്റുമായി പാമ്പിൻ വിഷം എടുക്കാനുള്ള ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരിക്കുന്നത് മുഖ്യമായും ചെന്നൈയിലെ ‘ഇരുള കോപ്പറേറ്റീവ് സൊസൈറ്റി’യെ (The Irula Snake Catchers Industrial Co-operative Society) ആണ്. എന്നിരുന്നാലും ഒരു കിലോഗ്രാം പാമ്പിൻ വിഷത്തിന് കരിഞ്ചന്തയിൽ 2 കോടി മുതൽ മുകളിലോട്ട് വില പറഞ്ഞ് കേട്ടിട്ടുണ്ട്. പാമ്പിന്റെ ആരോഗ്യം, ഇനം, വലിപ്പം എന്നിവയെ ആശ്രയിച്ച് ഓരോ പാമ്പിൻ നിന്നും എടുക്കാവുന്ന വിഷത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. എന്നാലും 2 മില്ലിഗ്രാം മുതൽ 20 മില്ലിഗ്രാം വരെ വിഷം ഒരു പ്രാവശ്യം ഒരു പാമ്പിൽ നിന്ന് കിട്ടാമെന്ന് പറയപ്പെടുന്നു. ചില അപൂർവ്വ ഇനങ്ങളിൽ നിന്ന് 100 മില്ലിഗ്രാമിന് മേൽ കിട്ടുന്നതും വിരളമല്ലത്രേ.

പശുവിനെ കറക്കുന്നത് മാതിരി പാമ്പിൽ നിന്നും വിഷം ശേഖരിക്കുന്നതിന് ‘മിൽക്കിംഗ്’ (Milking) എന്നാണ് ഇംഗ്ളീഷിൽ പറയുന്നത്. ഒരു പാമ്പിൽനിന്ന് അതിന്റെ ആരോഗ്യസ്ഥിതി നോക്കി 8-10 വയസ്സുവരെ മാസത്തിൽ ഒന്ന് എന്ന നിലയിൽ വിഷം ശേഖരിക്കാം. അതായത് ജീവിതത്തിൽ പരമാവധി 100 മുതൽ 120 പ്രാവശ്യം വരെ. അതായത് ഒരു ലിറ്റർ അഥവാ ഒരു കിലോഗ്രാം പാമ്പിൻ വിഷത്തിനായി പാമ്പൊന്നിൽ നിന്ന് 20 മില്ലിഗ്രാം വച്ച് കണക്കാക്കുകയാണെങ്കിൽ 5000 ഓളം പാമ്പുകളെ എങ്കിലും വേണം എന്ന് സാരം!

അങ്ങനെയുള്ളപ്പോൾ ഒരു ലിറ്റർ പാമ്പിൻ വിഷം വില്പനയ്ക്ക് എത്തിച്ചിരിക്കുന്നു എന്ന വിവരം കേട്ട് കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുന്നത് മാതിരി ചാടിയിറങ്ങുന്ന വനപാലകരെയല്ലേ കുറ്റം പറയേണ്ടത് എന്ന് ന്യായമായും ആരും സംശയിച്ചുപോകും. കാരണം വില്പനയ്ക്കായി എത്തുന്ന പാമ്പിൻ വിഷത്തിൽ ഏതാണ്ട് 99 ശതമാനവും വ്യജനിർമിതികളായിരിക്കും എന്നതിൽ സംശയമില്ലതന്നെ. ‘പരമ്പരാഗത ചൈനീസ് മരുന്നുകളിലും’ (Traditional Chinese Medicine) വിയറ്റ്നാമിലെ ‘സ്നേക്ക് വൈനിലും’ (Snake wine) പാനീയങ്ങളിൽ കലർത്തി ലഹരിക്കായും ഒക്കെ ഇത് ഉപയോഗിക്കുന്നതായി പറയുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (North Eastern States) വഴിയാണ് ഇതിന്റെ കള്ളക്കടത്ത് മുഖ്യമായും നടക്കുന്നതെന്നും!

കോഴിമുട്ടയുടെ വെള്ളക്കരു മാത്രം വേർതിരിച്ച് മഞ്ഞനിറത്തിലെ എന്തോ മിശ്രിതമോ പൊടിയോ കലർത്തി സ്വർണവർണത്തിലൊക്കെ ആക്കിയെടുത്ത് തന്നെയാണ് കള്ളക്കടത്തുകാരും പാമ്പിൻ വിഷം കൃത്രിമമായി തയ്യാറാക്കുന്നത്. ആദ്യം മൂന്നുനാല് കേസുകൾ പിടിച്ചെങ്കിലും പാമ്പിൻ വിഷം ലാബിലെ കെമിക്കൽ പരിശോധനയ്ക്ക് അയച്ചതിന് ശേഷം അതിന്റെ വിശദാംശങ്ങൾ പോലും തിരിച്ചറിയാനാകാതെ വന്നതോടെ അത്തരം........

© Mathrubhumi