menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'പലപ്പോഴും തോന്നിയിട്ടുണ്ട്, ഇയാള്‍ മലയാളത്തില്‍ നില്‍ക്കേണ്ട നടനേ ആയിരുന്നില്ല'

7 0
11.05.2025

മധുവും ശാരദയും

തിരുവനന്തപുരം സ്വദേശിയായ പി. മാധവന്‍ നായര്‍ എന്ന യുവാവ് ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ഥിയായി തുടക്കംകുറിച്ച അതേ കാലഘട്ടത്തില്‍ തന്നെയാണ് സിനിമയില്‍ സംഘട്ടനകലയിലെ വിദ്യാര്‍ഥിയായി ത്യാഗരാജന്റെയും രംഗപ്രവേശം. എന്‍എസ് ഡിയിലെ പഠനം കഴിഞ്ഞ് 1963ല്‍ മാധവന്‍ നായര്‍ മധുവായി വെള്ളിത്തിരയില്‍ അവതരിക്കുമ്പോഴേക്കും പുലികേശി എന്ന സ്റ്റണ്ട് മാസ്റ്ററുടെ ശിഷ്യനായി സിനിമയില്‍ സജീവമായിത്തുടങ്ങിയിരുന്നു ത്യാഗരാജന്‍. 'നിണമണിഞ്ഞ കാല്‍പ്പാടു'കളും 'കുട്ടിക്കുപ്പായ'വും 'സുബൈദ'യും ഭാര്‍ഗവീ നിലയവുമൊക്കെ കഴിഞ്ഞ് നീലാപ്രൊഡക് ഷന്‍സിന്റെ 'കറുത്തരാത്രികള്‍' എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് മധുവുമായി ത്യാഗരാജന്‍ പരിചയപ്പെടുന്നത്. അപ്പോഴേക്കും സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ ത്യാഗരാജന്‍ മുന്നേറിക്കഴിഞ്ഞിരുന്നു. കോളേജ് അധ്യാപകന്റെ ജോലി രാജിവെച്ച് എന്‍എസ്ഡിയില്‍ നിന്നും പഠിച്ചിറങ്ങിയ നടനോട് സിനിമാപ്രവര്‍ത്തകര്‍ക്ക് ഏറെ ബഹുമാനം തോന്നി, ത്യാഗരാജനും.! കറുത്തരാത്രികളുടെ സെറ്റില്‍ വെച്ച് പരിചയപ്പെടും മുന്‍പേ ത്യാഗരാജനെക്കുറിച്ച് മധു അറിഞ്ഞുതുടങ്ങിയിരുന്നു. അപ്പോഴേക്കും പ്രേംനസീറിന്റെ പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞിരുന്നു ത്യാഗരാജന്‍. അധികസമയം വേണ്ടി വന്നില്ല മധുവിനും ത്യാഗരാജനെ ഇഷ്ടപ്പെടാന്‍. ആക്ഷന്‍ സീനുകളില്‍ ത്യാഗരാജന്റെ രീതികള്‍ മധുവിനെയും ആകര്‍ഷിച്ചു തുടങ്ങി. പക്ഷേ, പ്രേംനസീറിനെപ്പോലെ ആക്ഷന്‍ റൊമാന്റിക്ക് വേഷങ്ങളില്‍ വലയം വെക്കുന്ന അഭിനയശൈലിയല്ല മധുവില്‍ നിന്നുണ്ടായത്. എങ്കിലും സംഘട്ടനരംഗങ്ങളില്‍ ത്യാഗരാജന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ മധുവിനായി.

കാലം മധുവിനെ വലിയ അഭിനേതാവാക്കി. സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും സ്റ്റുഡിയോ ഉടമയുമാക്കി. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ മികവുറ്റ രചനകളിലെ കഥാപാത്രങ്ങള്‍ക്ക് മധു ജീവന്‍ പകര്‍ന്നു. നിരവധി ആക്ഷന്‍ രംഗങ്ങളിലും മധു ശോഭിച്ചു. ത്യാഗരാജന്‍ കമ്പോസ് ചെയ്ത പല സംഘട്ടനരംഗങ്ങളും പൂര്‍ണതയില്‍ എത്തിക്കുമ്പോള്‍ തന്നെ സ്റ്റണ്ടിനോട് മധു അത്രമാത്രം താല്പര്യം പുലര്‍ത്തിയില്ല എന്നാണ് ത്യാഗരാജന്റെ അനുഭവം. മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത വ്യത്യസ്തവും ശക്തവുമായ........

© Mathrubhumi