menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഉറച്ച ചുവടുകളുമായി ബ്രിക്‌സ്

1 0
yesterday

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്‌ത്, എത്യോപ്യ, ഇറാന്‍, ഇന്തോനീഷ്യ, യു.എ.ഇ. എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ ബ്രിക്‌സ് പ്ലസ്‌ രാഷ്‌ട്രങ്ങളുടെ ഉച്ചകോടി സുപ്രധാന പ്രഖ്യാപനങ്ങളോടെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ജൂലൈ ഏഴിന്‌ സമാപിച്ചു. അമേരിക്കന്‍ ധാര്‍ഷ്‌ട്യത്തിനുമുമ്പില്‍ പ്രഖ്യാപനങ്ങളും പ്രമേയങ്ങളുമില്ലാതെ വികസിത രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്‌മയായ ജി7 കാനഡയില്‍ 2025 ജൂണില്‍ നിരാശപ്പെടുത്തിയപ്പോള്‍ അംഗരാജ്യങ്ങള്‍ ഒത്തൊരുമിച്ച്‌ സംയുക്‌ത പ്രസ്‌താവനയിറക്കിയത്‌ ശുഭലക്ഷണമാണ്‌.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ നിറസാന്നിധ്യമായിരുന്നു ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍ പിങ്‌, റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‌കിയാന്‍, ഈജിപ്‌ത് പ്രസിഡന്റ്‌ അബ്‌ദുള്‍ ഫത്താ അല്‍സിസി എന്നിവരുടെ അഭാവത്തില്‍ ഈ രാജ്യങ്ങളിലെ രണ്ടാംസ്‌ഥാനക്കാര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ആതിഥേയനായ ബ്രസീല്‍ പ്രസിഡന്റ്‌ ലുല ഡസില്‍വ, അബുദാബി കിരീടാവകാശി ഷെയ്‌ഖ് ഖാലിദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ സായിദ്‌ നഹ്യാന്‍, ഇന്തോനീഷ്യന്‍ പ്രസിഡന്റ്‌ പ്രബൊവോ സുബ്രിയാന്തോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ സിറില്‍ റാമഫോസ, എത്യോപ്യ പ്രധാനമന്ത്രി അബി അഹമ്മദ്‌ എന്നീ രാഷ്‌ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ സജീവമായി.
ലക്ഷ്യം നേടിയ ഉച്ചകോടി

'കൂടുതല്‍ സമഗ്രവും സുസ്‌ഥിരവുമായ ഭരണത്തിനായി ആഗോള ദക്ഷിണ സഹകരണം ശക്‌തിപ്പെടുത്തല്‍' എന്നതായിരുന്നു 17ാം ഉച്ചകോടിയുടെ മുഖ്യവിഷയം. രാഷ്‌ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ അംഗരാജ്യങ്ങളുടെ ഏകോപനവും ചര്‍ച്ചയില്‍ ഉയര്‍ന്നു. ആഗോള ദക്ഷിണ സഹകരണം, പരിസ്‌ഥിതി വികസനത്തിനായുള്ള അംഗരാജ്യങ്ങളുടെ പങ്കാളിത്തം എന്നിവയായിരുന്നു മുന്‍ഗണനാവിഷയങ്ങള്‍. ഈ ലക്ഷ്യപ്രാപ്‌തിക്കായി ആഗോള ആരോഗ്യ സഹകരണം, വ്യാപാരം, നിക്ഷേപം, ധനകാര്യം കാലാവസ്‌ഥാ വ്യതിയാനം, കൃത്രിമബുദ്ധി (എ.ഐ.) ഭരണം, ബഹുമുഖ സമാധാന സുരക്ഷ പദ്ധതികള്‍, അടിസ്‌ഥാന വികസനമേഖലകള്‍ എന്നീ പ്രധാന മേഖലകളും ഉള്‍ക്കൊള്ളിച്ചിരുന്നു. അംഗരാജ്യങ്ങളുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കാനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉയരുകയും പ്രഖ്യാപനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്‌തു.
സുപ്രധാന പ്രഖ്യാപനങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ വ്യാപാരനയത്തിനെതിരേ ശക്‌തമായ എതിര്‍പ്പും വിമര്‍ശനവും ഉച്ചകോടിയുടെ പ്രഖ്യാപനത്തിലുണ്ട്‌. ഗാസയില്‍ ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍വേണം. ബ്രിക്‌സ് അംഗരാജ്യമായ ഇറാനു നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെ പ്രമേയത്തില്‍ അപലപിച്ചു. മധ്യപൂര്‍വദേശത്ത്‌ സുരക്ഷാസ്‌ഥിതിഗതികള്‍ വഷളാകുന്നതില്‍ ഉച്ചകോടി ആശങ്കപ്രകടിപ്പിച്ചു.
അംഗരാജ്യങ്ങളിലെ ധനസഹായചെലവുകള്‍ കുറയ്‌ക്കുന്നതിനും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമായി ബ്രിക്‌സിന്റെ ന്യൂ ഡെവലപ്പ്‌മെന്റ്‌ ബാങ്കിനുള്ളില്‍........

© Mangalam