menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

കുറുക്കനെ 'പട്ടി'യാക്കിയാലോ?

8 0
06.05.2025

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടാണു ചെന്നായകളില്‍നിന്നു നായകള്‍ വേര്‍പെട്ടത്‌. നായ വര്‍ഗം ഭൂമിയില്‍ ഉടലെടുത്തിട്ട്‌ 15,000 മുതല്‍ 20,000 വര്‍ഷമേ ആകുന്നുള്ളൂ. പക്ഷേ, എണ്ണത്തില്‍ നായകള്‍ ചെന്നായകളുടെ പതിന്മടങ്ങുണ്ട്‌ ഇപ്പോള്‍. നായകളുടെ ആ വളര്‍ച്ചയ്‌ക്കു പിന്നില്‍ മനുഷ്യരാണ്‌. ചെന്നായകളുടെ പാതയിലൂടെ തന്നെ കുറുക്കന്മാരെയും മനുഷ്യരുടെ വിശ്വസ്‌തരാക്കിയാലോ? അങ്ങനെ ചിന്തിച്ചാണു പരീക്ഷണം തുടങ്ങിയതെന്നു റഷ്യന്‍ ശാസ്‌ത്രജ്‌ഞനായ ദിമിത്രി ബെല്ലെവ്‌ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ പരീക്ഷണത്തിന്റെ ഫലം അങ്ങനെയായിരുന്നു.
........................................................

ചെന്നായകളില്‍നിന്നു നായകള്‍ രൂപപ്പെട്ടതുപോലെയുള്ള പരിണാമം കുറഞ്ഞകാലംകൊണ്ട്‌ യാഥാര്‍ഥ്യമാക്കാനാണു ദിമിത്രി ആഗ്രഹിച്ചത്‌. അങ്ങനെയൊരു പരീക്ഷണത്തെക്കുറിച്ചു സോവിയറ്റ്‌ യൂണിയന്‍ ഭരണാധികാരികളോട്‌ പറയാന്‍ കഴിയില്ല. പണം പാഴാക്കുന്ന പദ്ധതിയെന്നു വിലയിരുത്തി ഉടന്‍ നിരാകരിക്കപ്പെടും. ചിലപ്പോള്‍ 'ഭ്രാന്തന്‍ ശാസ്‌ത്രജ്‌ഞന്‍' എന്നു മുദ്രകുത്തി ലേബര്‍ ക്യാമ്പില്‍ അയച്ചെന്നുമിരിക്കും.
അദ്ദേഹം മറ്റൊരു മാര്‍ഗം കണ്ടെത്തി. അക്കാലത്ത്‌ യൂറോപ്പിലെ ഫാഷന്‍ വ്യവസായത്തില്‍ ഒഴിച്ചുകുടാനാകാത്ത വസ്‌തുക്കളിലൊന്നാണു കുറുക്കന്റെ രോമങ്ങള്‍. അവകൊണ്ട്‌ നിര്‍മിച്ച രോമക്കുപ്പായങ്ങള്‍, തൊപ്പി എന്നിവയ്‌ക്ക്‌ ആരാധകര്‍ ഏറെയുണ്ടായിരുന്നു. കുറുക്കന്റെ തോലുകൊണ്ട്‌ ഉണ്ടാക്കുന്ന ബൂട്ടുകള്‍ക്കും സാധ്യതകളുണ്ടായിരുന്നു. (കുറുക്കന്റെ രോമങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്‌. അവയുടെ നിറം മങ്ങാറില്ല. ഫാഷന്‍ വ്യവസായത്തില്‍ അവയ്‌ക്കു പ്രാധാന്യം ലഭിക്കാനുള്ള ഒരു കാരണവും അതാണ്‌). മികച്ച രോമമുള്ള വെള്ളിക്കുറുക്കന്മാരെ സൃഷ്‌ടിക്കാനാണ്‌ അദ്ദേഹം അനുമതി തേടിയത്‌. സോവിയറ്റ്‌ യൂണിയനിലെ ഇവാനോവോ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ കേന്ദ്രീകരിച്ചാണു ദിമിത്രി ബെല്ലെവ്‌ ഗവേഷണത്തിനു തുടക്കമിട്ടത്‌.
1959ല്‍ 130 വെള്ളിക്കുറുക്കന്മാര്‍ ഗവേഷണകേന്ദ്രത്തിലെത്തി.

ഇണങ്ങാത്ത കുറുക്കന്മാര്‍
പുറത്ത്‌

ഇടയ്‌ക്കിടെ അദ്ദേഹം ഗവേഷണകേന്ദ്രത്തിലെ കുറുക്കന്മാരെ സന്ദര്‍ശിക്കും അവര്‍ക്കു ഭക്ഷണം നല്‍കും. അദ്ദേഹത്തെ കാണുമ്പോള്‍ പ്രതിഷേധിക്കുകയോ ഒളിച്ചിരിക്കുകയോ........

© Mangalam