menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയത്‌ ഉമ്മന്‍ ചാണ്ടിയുടെ നിശ്‌ചയദാര്‍ഢ്യം

12 0
02.05.2025

'മലയാളിയുടെ വികസനമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന്‌ കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ്‌ വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്‌. 2400 കോടി രൂപയാണ്‌ വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ്‌ കണക്കാക്കുന്നത്‌. അതില്‍ 1600 കോടി പൊതുമേഖലാ ധന സ്‌ഥാപങ്ങളില്‍നിന്ന്‌ വായ്‌പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ്‌ സമാഹരിക്കേണ്ടത്‌. അതിനുപകരമാണ്‌ 6000 കോടി രൂപയുടെ ഭൂമി അദാനിക്ക്‌ നല്‍കുന്നത്‌. ഇത്‌ വന്‍ ഗൂഢാലോചയുടെ ഭാഗമാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തി.'
അന്നത്തെ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വാക്കുകളാണിത്‌. 'കടല്‍കൊള്ള, മത്സ്യബന്ധനത്തിന്‌ മരണമണി, കടലിനു കണ്ണീരിന്റെ ഉപ്പ്‌' എന്നീ തലവാചകങ്ങള്‍ ദേശാഭിമാനിയുടേതാണ്‌.
വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നടക്കുന്നവര്‍ ചരിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞു നോക്കണം;വിഴിഞ്ഞത്തിന്‌ നിരവധി പ്രത്യേകതകളുണ്ട്‌. പ്രകൃതിദത്തമായ ആഴമുള്ളതിനാല്‍ താരതമ്യേന ചെലവ്‌ കുറഞ്ഞ രീതിയില്‍ ഡ്രെഡ്‌ജിങ്‌ നടത്താന്‍ സാധിക്കുന്നതും രാജ്യാന്തര കപ്പല്‍ച്ചാലിനോടുള്ള സാമീപ്യവുമാണ്‌ ഈ ഘടകങ്ങള്‍. ഈ അനുകൂല ഘടകങ്ങള്‍ കാരണം രാജഭരണ കാലം മുന്‍പ്‌ തന്നെ വിഴിഞ്ഞത്‌ ഒരു തുറമുഖം എന്ന ആശയം നിലനിന്നിരുന്നു. എന്നാല്‍, ഈ സ്വപ്‌നത്തിന്‌ ചിറക്‌ നല്‍കിയത്‌ 2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്താണ്‌.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടന്‍ തുറമുഖ........

© Mangalam