menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

തുറക്കുന്നത്‌ ഭാവിയുടെ വികസന വാതില്‍

13 0
02.05.2025

കേരളം ഏറെകാത്തിരുന്ന നമ്മുടെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്‌. നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പിക്കുന്ന ഈ വിജയഗാഥ നവകേരളത്തിന്റെ പുതുചരിത്രം സൃഷ്‌ടിക്കുകയാണ്‌.
കേരളത്തിലെ കപ്പലോട്ട ചരിത്രത്തിന്‌ രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്‌. കപ്പലോട്ടവും വിദേശവാണിജ്യവും പ്രാചീന കേരളത്തിന്‌ വാണിജ്യ വിനിമയബന്ധത്തില്‍ നിര്‍ണായക സ്‌ഥാനം നേടിക്കൊടുത്തു. വിഴിഞ്ഞത്തിലൂടെ രാജ്യാന്തര വാണിജ്യ നീക്കത്തിന്റെ കേന്ദ്രമെന്ന പദവി കേരളം തിരിച്ചു പിടിക്കുകയാണ്‌.
വിഴിഞ്ഞം തുറമുഖം എന്ന ആശയത്തിന്‌ കേരളത്തില്‍ വിത്തുപാകുന്നത്‌ 1996ലെ ഇ.കെ. നായനാര്‍ സര്‍ക്കാരാണ്‌. ഇതിനായുള്ള ശാസ്‌ത്രീയപഠനത്തിന്‌ അന്ന്‌ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. 2006ല്‍ അധികാരത്തില്‍ വന്ന വി.എസ്‌.അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട്‌ നീങ്ങി. അന്ന്‌ എം. വിജയകുമാര്‍ ആയിരുന്നു തുറമുഖ വകുപ്പ്‌ മന്ത്രി. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2010 ഓഗസ്‌റ്റ്‌ 11-ന്‌ ആദ്യമായി തുറമുഖ കമ്പനി ഉദ്‌ഘാടനം ചെയ്‌തു. അതിനു ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു പക്ഷേ, തുറമുഖത്തിനായി ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ്‌ വിഴിഞ്ഞം പദ്ധതിക്കു വേണ്ടിയുള്ള ശക്‌തമായ പ്രക്ഷോഭം എല്‍.ഡി.എഫ്‌. ആരംഭിക്കുന്നത്‌. ഒരു വികസനപദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി മനുഷ്യച്ചങ്ങല തീര്‍ത്തു. ഒരു വികസനപദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി കേരളത്തില്‍ നടന്ന എറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങളില്‍ ഒന്നായിരുന്നു ഇത്‌. പദ്ധതിക്കു വേണ്ടിയുള്ള സമരം തെരുവില്‍ മാത്രമായിരുന്നില്ല നിയമസഭയ്‌ക്കുള്ളിലും നടന്നു അതിനുശേഷമാണ്‌ പേരിന്‌ ഒരു........

© Mangalam