menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ട്രംപിന്റെ അശ്ലീലഭീഷണികളും യുദ്ധത്തിന്‍റെ യാഥാർഥ്യവും

21 0
07.04.2026

അമേരിക്കയും ഇസ്രയേലുംചേര്‍ന്ന് ആരംഭിച്ച ഇറാന്‍ യുദ്ധം ഏഴാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കന്‍ സഖ്യത്തിന് വ്യോമശക്തിയിൽ വമ്പിച്ച മേധാവിത്വമുണ്ടെങ്കിലും, അവർക്ക് പൂർണമായ നിയന്ത്രണം കൈവരിക്കാൻ സാധിച്ച ഒരു യുദ്ധമല്ല ഇതെന്നതാണ് ഇതിനകം സുവ്യക്തമായിത്തീര്‍ന്ന വസ്തുത. യുദ്ധരംഗത്തെ സാഹചര്യം പരമ്പരാഗത അധിനിവേശത്തേക്കാൾ വ്യോമാക്രമണങ്ങൾ, മിസൈൽ വിനിമയങ്ങൾ, ഡ്രോൺയുദ്ധം, രക്ഷാദൗത്യങ്ങൾ, സമുദ്രപാതകളിലെ നിയന്ത്രണങ്ങൾ എന്നിവയുടെ ഒരു സങ്കീർണമായ സംയോജനമായാണ് കാണപ്പെടുന്നത്. കൂടാതെ, ലബനാനിലേക്കും ഗൾഫ് മേഖലയിലേക്കും യുദ്ധം വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇറാൻ നാശനഷ്ടങ്ങളും മരണങ്ങളും നേരിട്ടെങ്കിലും, അവർ നിഷ്ക്രിയരായി പിൻവാങ്ങിയിട്ടില്ല. 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഇറാനിൽ കൂടുതല്‍ മരണങ്ങളും മരണങ്ങളും 21,000-ത്തിലധികം പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മരുന്നുകൾക്കും ചികിത്സാസൗകര്യങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും മാനുഷികസേവനഏജൻസികൾ വ്യക്തമാക്കുന്നു.

ഇറാന്‍റെ പ്രതിരോധവും പ്രത്യാക്രമാണങ്ങളും

ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങളെ ഇറാൻ ഇപ്പോഴും വിജയകരമായി ആക്രമിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഇസ്രായേലിലെ വ്യവസായമേഖലകളിലേക്ക് ഇറാന്റെ മിസൈലുകൾ ഇപ്പോഴും തുളച്ചുകയറുന്നു എന്നതിന് പുതിയ തെളിവുകളുണ്ട്. തെക്കൻ ഇസ്രായേലിലെ നിയോട്ട് ഹോവാവ് (Ne’ot Hovav) വ്യവസായ മേഖലയിലെ അഡാമ (ADAMA) കെമിക്കൽ പ്ലാന്റിൽ മിസൈല്‍ പതിച്ചതിനെത്തുടർന്ന് വലിയ തീപിടുത്തമുണ്ടായതായി മാർച്ച് 29-ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിയോട്ട് ഹോവാവ് വ്യവസായമേഖലയിൽ മറ്റൊരു ഇറാനിയൻ മിസൈൽകൂടി പതിച്ചതായി ഇതെഴുതുന്ന സമയത്ത് വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ഹൈഫയിലെ ഇസ്രായേൽ ഓയിൽ റിഫൈനറികളിലെ ഇന്ധനടാങ്കറിനും വ്യാവസായിക സമുച്ചയത്തിനും മാർച്ച് 30-ന് ആഘാതമേറ്റതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചകൾ നീണ്ട ബോംബാക്രമണങ്ങൾക്കുശേഷവും ഇസ്രായേലിലെ അടിസ്ഥാനസൗകര്യങ്ങളെ, പ്രത്യേകിച്ച് വ്യവസായ-പെട്രോകെമിക്കൽ കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള ഇറാന്‍റെ സൈനികശേഷിയെ പോറലേല്‍പ്പിക്കാന്‍പോലും ശത്രുസഖ്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ, അമേരിക്കയുടെ എഫ്-15ഇ വിമാനം വെടിവെച്ചിട്ടത് യുദ്ധത്തിന്റെ ഗതി പൂർണ്ണമായി........

© Madhyamam