menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

മകന് കാൻസറാണോയെന്ന് ഭയന്ന് ചികിത്സയ്ക്കെത്തിയ കുടുംബം, പരിശോധനയിൽ അമ്മയ്ക്ക് കാൻസർ

8 1
04.02.2026

കാൻസർ ആണെന്നുറപ്പിച്ച് അതിൽ നിന്നും തിരിച്ചുവന്ന രണ്ടുപേരേക്കുറിച്ചും കാൻസർ അല്ല എന്നുറപ്പിച്ച് പിന്നീട് കാൻസർ ആയ ഒരാളേക്കുറിച്ചുമാണ് ഇത്തവണ പങ്കുവെക്കുന്നത്. ഒരു വൈകുന്നേരമാണ് ആ ഉമ്മയും മകനും ക്ലിനിക്കിലെത്തുന്നത്.

പേര് മുഹമ്മദ്‌, വയസ്സ് 10. തുടർന്ന് വളരെ ആവലാതിയോടെയാണ് അവർ കാര്യങ്ങൾ പറഞ്ഞത്. മുഹമ്മദിന്റെ വായിലെ അൾസർ മാറുന്നേയില്ല. അവർ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടും മാറിയില്ല. ഈ വിഷമം കേട്ട ഒരു ബന്ധു പറഞ്ഞതുപ്രകാരം കാൻസർ ആണോ എന്ന സംശയത്തിൽ ആണ് അവർ എന്നെ കാണാൻ വന്നത്. അതിന്റെ മുഴുവൻ ആധിയും പരിഭ്രമവും അവരുടെ മുഖത്തുണ്ടായിരുന്നു. 

കാൻസർ ആണെങ്കിലും എന്നോട് വേഗം പറയണം ഡോക്ടറെ. എത്രയോ കാത്തിരുന്ന് കിട്ടിയ കുട്ടിയാണ് ഓൻ. എത്ര പൈസ ആയാലും എവിടെ പോണേലും ഞാൻ പോകും- എന്നാണ് അവർ കണ്ണീരോടെ പറഞ്ഞത്.

അവരെ ആശ്വസിപ്പിച്ചതിനുശേഷം പരിശോധിക്കാൻ തുടങ്ങി.

നാലുവർഷമായി മുഹമ്മദിന് ഇത്തരത്തിലുള്ള അൾസർ വരാൻ തുടങ്ങിയിട്ട്. കവിളിലും ചുണ്ടിലും നാവിലുമെല്ലാം അൾസറുണ്ട്. വെള്ളം പോലും കുടിക്കാൻ പ്രയാസമാണ്. മരുന്നുകൾ കഴിക്കുമ്പാേൾ താൽക്കാലികാശ്വാസം ഉണ്ടെങ്കിലും നിർത്തുന്നതോടെ വീണ്ടും വരും. രണ്ടുതവണ ബയോപ്സി ചെയ്തിരുന്നു. പക്ഷെ അതിൽ എല്ലാം നോർമലായിരുന്നു എന്നാണ് പറഞ്ഞത്.

ചെറിയ പ്രായത്തിനുള്ളിൽ മുഹമ്മദിനെയും കൊണ്ട് ആ അമ്മ പോവാത്ത ആശുപത്രികൾ ഇല്ല. പോരാത്തതിന് ഇതര വൈദ്യങ്ങളും പരീക്ഷിച്ചിരുന്നു. മുഹമ്മദിനെ പരിശോധിക്കുന്നതിനിടയിൽ അവരുടെ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് തവണ റിംഗ് ചെയ്തപ്പോൾ മുഹമ്മദിന്റെ ഉപ്പ ഗൾഫിലാണെന്നും ഫോൺ എടുത്തോട്ടെ എന്നും ചോദിച്ചു.

കാൻസർ എന്നൊന്നും ഇതുവരെ ഡോക്ടർ പറഞ്ഞിട്ടില്ല, പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നെല്ലാം പറയുന്നതുകേട്ടു. അതിൽ നിന്നു തന്നെ ആ കുടുംബം എത്രത്തോളം സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലായി.

നാലു വയസ്സ് കഴിഞ്ഞപ്പോഴാണ് മുഹമ്മദിന്റെ വായിൽ അൾസർ കൂടാൻ തുടങ്ങിയത്. മേജർ അഫ്തസ് അൾസർ പോലെയാണ് തോന്നിയത്. പലപ്പോഴും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ തന്നെ ഇതുപോലുള്ള മുറിവുകൾ ഉണ്ടാക്കാറുണ്ട്. ടൂത്ത് പേസ്റ്റ് പെട്ടെന്ന് മാറ്റുമ്പോൾ, പുതിയ ഭക്ഷണം, ഭക്ഷണത്തിൽ ഉണ്ടാകുന്ന വ്യത്യാസം തുടങ്ങിയവ ഇത്തരം അൾസറുകൾക്ക് കാരണമാകാറുണ്ട്.

മാറ്റിയെടുക്കാമെന്നും സമയമെടുക്കുമെന്നും ഞാനവരോടു പറഞ്ഞു. ക്ഷമയോടെവേണം ചികിത്സയെ സമീപിക്കാനെന്നും പറഞ്ഞു. ഏഴുദിവസം കഴിഞ്ഞ് വരുമ്പോൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിന്റെയും ലിസ്റ്റ് കുറിക്കാൻ ഒരു ടാസ്ക് കൂടി കൊടുത്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ പറഞ്ഞതുപോലെ ആ ഉമ്മ എല്ലാം എഴുതിയ ചാർട്ട് കൊണ്ടുവന്നു. കൂടാതെ എനിക്ക് വാട്സാപ്പിലും അവ അയച്ചു തന്നിട്ടുണ്ടായിരുന്നു.

എല്ലാദിവസവും മദ്രസയിൽ പോകുന്നതിനു മുൻപ് ഒരു മുട്ട കഴിക്കാറുണ്ട്. ആ ഏഴു ദിവസത്തിലും കോമൺ ആയി കാണുന്നത് അത് മാത്രം ആയിരുന്നു. അലർജി ആയിരിക്കും എന്നുതന്നെ ആയിരുന്നു എന്റെ ആദ്യ ചിന്ത. പക്ഷേ യാതൊരുവിധ ഉറപ്പുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയതായി മരുന്നുകൾ ഒന്നും കൊടുത്തില്ല.

15 ദിവസം മുട്ട മുഴുവനായി ഒഴിവാക്കാൻ പറഞ്ഞു. പിന്നീട് തിരിച്ചുവരുമ്പോൾ മുഹമ്മദിന്‍റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഇത്രയും കാലം അവന്റെ പുഞ്ചിരി ഇല്ലാതാക്കിയ അൾസർ ഏകദേശം മുഴുവനായി മാറിയിരുന്നു.........

© Mathrubhumi