menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'8 പവനും 5000 രൂപക്കും വേറേ ആരാ സമ്മതിക്കുക? അതും തന്ത ഒളിച്ചോടിപ്പോയ കുടുംബത്തിലെ പെണ്ണിനെ'

7 9
01.05.2025

ബാബു എബ്രഹാം അമ്മയോടും സഹോദരിമാരോടുമൊപ്പം

തൊട്ടടുത്ത ആഴ്ച അമ്മാവന്മാരുടെയൊപ്പം അമ്മ ഇടുക്കിയിലെ രാജാക്കാടിനടുത്തുള്ള മുല്ലക്കാനത്ത് ചെറുക്കന്‍ വീട് കാണാന്‍ പോയി.
''അങ്ങോട്ടും ഇങ്ങോട്ടും പോയി വെറുതെ കാശു കളയാതെ, ഇക്കുറി കല്ല്യാണം അങ്ങ് ഒറപ്പിച്ചിട്ടു പോന്നാ മതി...' തലേന്ന് വഴിയില്‍വച്ച് കണ്ടപ്പോള്‍ കൊച്ചമ്മാവന്‍ അമ്മയോട് പറഞ്ഞു.
''അതിന് ജെസിക്ക് ചെറുക്കനെ ഇഷ്ടമായില്ലാന്നാ പറഞ്ഞെ...' അമ്മ കൊച്ചമ്മാവനോട് പറഞ്ഞുവത്രെ.
''അതിന് എന്ന് മൊതലാ കല്യാണക്കാര്യത്തില്‍ വീട്ടിലുള്ള പെണ്ണുങ്ങടെ അഭിപ്രായമൊക്കെ ചോദിക്കുന്നത്..?''
കൊച്ചമ്മാവന്റെ ചോദ്യത്തിന് മറുപടി നല്‍കാതെയാണ് അമ്മ അന്ന് വീട്ടിലേക്ക് മടങ്ങിയത്. പിറ്റേന്ന് മുല്ലക്കാനത്തെ ചെറുക്കന്‍ വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ അമ്മയെ തടഞ്ഞു നിര്‍ത്തി ജെസി കരഞ്ഞത് ഇന്നും മനസ്സിനെ വിട്ടുപോയിട്ടില്ല.
''എന്റെ മാന്‍ വെഷമിക്കാതെ. അമ്മ എല്ലാരുടേം കൂടെ അവിടെ വരെ പോയി നോക്കട്ടെ. കല്ല്യാണമൊന്നും ഉറപ്പിക്കില്ല. ഒന്നു പോയി കണ്ടു എന്ന് കരുതി കല്ല്യാണം നടത്തുകയൊന്നും ഇല്ലാന്നേ.''
നിറയെ പൂത്തുനിന്ന ഗന്ധരാജന്റെ അരികിലൂടെ ഉണ്ടായിരുന്ന നടവഴി ഇറങ്ങി എന്നേയും കൂട്ടിപ്പോകുമ്പോള്‍ അമ്മ ജെസിയോടായി പറഞ്ഞു.

മുല്ലക്കാനത്തുനിന്ന്‌ ആലോചന വന്ന ചെറുക്കന്‍ സമ്പന്ന കുടുംബത്തില്‍പ്പെട്ട ആളായിരുന്നുവെങ്കിലും അയാള്‍ക്ക് എന്തോ രോഗമാണെന്നും, അതിനാല്‍ത്തന്നെ എത്രയും വേഗം വിവാഹം നടത്തണമെന്നും അയാളുടെ വീട്ടുകാരുടെ ആഗ്രഹമായിരുന്നു. കൊച്ചമ്മാവന് അക്കാര്യം നേരത്തെ അറിയാമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. ചെറുക്കന്‍ വീട്ടിലെ കാപ്പികുടിയും നാട്ടുവര്‍ത്തമാനം പറച്ചിലും ഒക്കെ കഴിഞ്ഞപ്പോള്‍ സ്ത്രീധനത്തുകയെ സംബന്ധിച്ചുള്ള ചര്‍ച്ച ആരംഭിച്ചു.

''അതൊക്കെ നമുക്ക് അല്‍പം കഴിഞ്ഞ് സംസാരിക്കാം..'' എന്ന് പറഞ്ഞുകൊണ്ട് അമ്മ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴും അമ്മാവന്മാരും ചെറുക്കന്റെ കുടുംബക്കാരും ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ജെസിയുടെ കല്ല്യാണം ഉറപ്പിക്കാന്‍ ഏകദേശ ധാരണയില്‍ രണ്ടു കുടുംബങ്ങളും അതിനകം എത്തിച്ചേര്‍ന്നിരുന്നു. പരിചയപ്പെടലും ബന്ധം ചേരാനുള്ള അവതാരികയുമൊക്കെ കാപ്പികുടിയോടെ പൂര്‍ത്തിയായി. തുടര്‍ന്നുള്ള ഒരു മണിക്കൂറോളം ഉച്ചയൂണ് ഒരുക്കുന്ന തിരക്ക് അവരുടെ അടുക്കളയില്‍ തുടര്‍ന്നു. ഒരു പുഞ്ചിരി പോലും ഇല്ലാതെ ഒരു മെലിഞ്ഞ പുരുഷരൂപം ആ വലിയ വീടിന്റെ വിരുന്നുമേശയുടെ ഓരം പറ്റിയിരുന്നു.
കുടുംബക്കാര്‍ തമ്മില്‍ പുതിയ ബന്ധം കൂടുന്നതിന്റെ ചര്‍ച്ചകള്‍ തുടരുമ്പോള്‍ അമ്മ മുല്ലക്കാനത്തെ ഏതൊക്കെയോ വീടുകള്‍ കയറിയിറങ്ങി വന്നു. അമ്മാവന്മാരെ മുറ്റത്തേക്ക് വിളിച്ചിറക്കി, ജെസിക്ക് പറ്റിയ ബന്ധമല്ല അതെന്നു പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

''അതെങ്ങനെയാ ശരിയാകുന്നെ. ഞങ്ങളോര്‍ത്തത് നീ അടുക്കളയില്‍ പെണ്ണുങ്ങളൊക്കെ ആയി വര്‍ത്താനം പറഞ്ഞിരിക്കയാന്നാ. ഇത് നീയിപ്പം നാട് നീളെ നടന്ന് ചെറുക്കനെക്കുറിച്ചന്വേഷിക്കയാണ് എന്നാരറിഞ്ഞു?''
വല്യമ്മാവന്‍ നീരസത്തോടെയാണ് പറഞ്ഞത്.
''എന്തായാലും ഈ കല്ല്യാണം നടക്കില്ല. വേറൊന്നും എനിക്ക് പറയാനില്ല.''
ആ വീടിന്റെ മുറ്റത്തു നിന്ന അമ്മ കറുമ്പി മോളു വെളുമ്പിയുടെ കമ്പുകളിലൊന്നു വലിച്ചൊടിച്ചുകൊണ്ടാണ് കൊച്ചമ്മാവന്‍ തന്റെ ദേഷ്യം പ്രകടമാക്കിയത്.
''നീയങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ശരിയാവുക? ഞങ്ങള് വാക്ക് കൊടുത്തുപോയി.''
വലിച്ചൊടിച്ച ചെടിയുടെ ശിഖരം തൊടിയില്‍ പൂത്തുനിന്ന കാപ്പി മരങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കൊച്ചമ്മാവന്‍ പറഞ്ഞു.
''ആര് വാക്ക് കൊടുത്താലും എന്റെ കൊച്ചിന്റെ ജീവിതം വെച്ചുള്ള ഒരു കളിക്കും ഞാനില്ല...'
അമ്മ തീര്‍ത്തു പറയുമ്പോളും അമ്മാവന്മാര്‍ ജെസിയുടെ നല്ല ഭാവിയില്‍ വിശ്വസിച്ചുകൊണ്ട് പുതിയ പല ന്യായവാദങ്ങളും ഉന്നയിച്ചു നോക്കി.
''വെറും എട്ടു പവനും അയ്യായിരം രൂപക്കും വേറേ ആരാ സമ്മതിക്കുക? അതും തന്ത ഒളിച്ചോടിപ്പോയ കുടുംബത്തിലെ ഒരു പെണ്ണിനെ...!''
ജെസിക്ക് നഷ്ടമാകാന്‍ പോകുന്ന ഭാഗ്യത്തെ ഓര്‍ത്ത് കൊച്ചമ്മാവന്‍ നെടുവീര്‍പ്പിട്ടു.
''നിങ്ങള്‍ ഇപ്പോള്‍ ഇവിടെനിന്ന് ഇറങ്ങുന്നുണ്ടോ അതോ ഞാന്‍ തനിയെ പോകണോ...' എന്ന്........

© Mathrubhumi