menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

പുതുചരിത്രം കുറിക്കുന്ന അധ്യയനവര്‍ഷം

8 0
wednesday

''നമ്മുടെ കുട്ടികളെ ഒന്നടങ്കം
ഡോക്‌ടറോ എന്‍ജിനീയറോ
കമ്പ്യൂട്ടര്‍ വിദഗ്‌ധനോ ആക്കുന്നതിനപ്പുറം കുറച്ചുപേരെയെങ്കിലും
നാളത്തെ യേശുദാസോ ലതാ
മാങ്കേഷ്‌കറോ പി.ടി. ഉഷയോ
സഞ്‌ജു സംസണോ മിന്നുമണിയോ രാജാ രവി വര്‍മ്മയോ ഐ.എം.
വിജയനോ എം.ടി. വാസുദേവന്‍
നായരോ മാധവിക്കുട്ടിയോ
സുഗതകുമാരിയോ സോമനാഥനോ ഗോപിനാഥ്‌ മുതുകാടോ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയോ എം.എ.
യൂസഫ്‌ അലിയോ മമ്മൂട്ടിയോ
ഐ.എം. വിജയനോ റസൂല്‍
പൂക്കുട്ടിയോ ഒക്കെ ആക്കിത്തീര്‍ക്കേണ്ടേ? ''

പുതിയ ഒരു സ്‌കൂള്‍വര്‍ഷം ആരംഭിക്കുകയാണ്‌. ഇതോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ്‌ നടപ്പാക്കുന്ന പദ്ധതികള്‍ പുതിയ ഒരു ചരിത്രത്തിന്റെ ഭാഗമാകുകയുമാണ്‌. സ്‌കൂള്‍ അധ്യയനത്തിന്റെ ചരിത്രത്തിലാദ്യമായി കുട്ടികളില്‍ മാനുഷികമൂല്യങ്ങളും ജീവിതമൂല്യങ്ങളും സാമൂഹിക അവബോധങ്ങളും ജനാധിപത്യ മൂല്യങ്ങളും ഊട്ടിയുറപ്പിക്കുന്നതിനായി ക്ലാസ്‌മുറികള്‍ ആദ്യത്തെ രണ്ടാഴ്‌ചക്കാലം പ്രയോജനപ്പെടുത്തണമെന്ന്‌ ഉത്തരവിട്ടിരിക്കുന്നു.
കഴിഞ്ഞ കോവിഡ്‌ കാലഘട്ടത്തിനുശേഷം സാമൂഹികമാധ്യമങ്ങള്‍ ശക്‌തിപ്പെട്ടതോടെ കുട്ടികളില്‍ മേല്‍പ്പറഞ്ഞ മൂല്യങ്ങള്‍ക്കൊക്കെ വലിയ തരത്തിലുള്ള ശോഷണം സംഭവിച്ചുവെന്നുള്ളത്‌ നിസ്‌തര്‍ക്കമാണ്‌. ഇത്തരം മൂല്യങ്ങള്‍ കേവലം രണ്ടാഴ്‌ചകൊണ്ടു തീര്‍ക്കേണ്ട പദ്ധതിയല്ല. മറിച്ച്‌ എല്ലാദിവസവും അതതു ക്ലാസ്‌ ടീച്ചര്‍മാര്‍ക്ക്‌ ആദ്യത്തെ പത്തുമിനിറ്റ്‌ സമയം ആനുകാലിക വിഷയങ്ങളുള്‍പ്പെടെ പാഠപുസ്‌തകത്തിനപ്പുറമുള്ള വിഷയങ്ങളില്‍ കുട്ടികളുമായി സംവദിക്കാന്‍ കഴിയണം. അതിനു പ്രത്യേക........

© Mangalam