menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

നേപ്പാളില്‍ ജനാധിപത്യം രാജഭരണം

8 0
27.05.2025

ബംഗ്ലാദേശിനു പിന്നാലെ നേപ്പാളിലും അധികാര വടംവലി. നേപ്പാളില്‍ രാജഭരണം തിരികെ കൊണ്ടുവരണമെന്നാണ്‌ ഒരു വിഭാഗത്തിന്റെ ആവശ്യം. അതിനായുള്ള അനിശ്‌ചിതകാല പ്രചാരണം നാളെ ആരംഭിക്കും. വീട്‌ വീടാന്തരം സന്ദര്‍ശിച്ച്‌ പിന്തുണ തേടാനാണു രാജഭരണ അനുകൂലികളുടെ നീക്കം. രാജഭക്‌തരെ നേരിടണമെന്ന്‌ അണികളോട്‌ ആഹ്വാനം ചെയ്‌തു പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയും രംഗത്തെത്തി. രാജഭരണത്തിനെതിരേ ജനാധിപത്യ വാദികളുടെ നീക്കത്തിന്‌ ഒലി നയിക്കുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ നേപ്പാള്‍ (യുണൈറ്റഡ്‌ മാര്‍ക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ്) ആണു നേതൃത്വം നല്‍കുന്നത്‌. രാജഭക്‌തരെ നേരിടാന്‍ പാര്‍ട്ടി അംഗങ്ങള്‍ രംഗത്തിറങ്ങണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. നാളെ രാവിലെ 11 നാണു പ്രചാരണം തുടങ്ങുന്നത്‌. ആ സമയം കാത്ത്‌മണ്‌ഠു കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണെന്ന്‌ ഉറപ്പാക്കണമെന്നാണ്‌ ഒലിയുടെ ആഹ്വാനം. 'രാജഭരണ അനുകൂലികളെ നേരിടാന്‍ നിങ്ങള്‍ ഈ നിമിഷം മുതല്‍ തയാറായിരിക്കണം, അതിന്‌ പാര്‍ട്ടിയില്‍നിന്ന്‌ കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കേണ്ടതില്ല, ആവശ്യമെങ്കില്‍ ഭൗതികമായി നേരിടണം'- ഒലി നിര്‍ദേശിച്ചു.
നേപ്പാളില്‍ രാജഭരണം അവസാനിച്ചിട്ട്‌ 17 വര്‍ഷമാകുന്നു. രാജാധികാരം അവസാനിച്ചതിന്റെ വാര്‍ഷിക ദിനത്തില്‍ പ്രചാരണം ആരംഭിക്കാനാണു രാജഭരണ അനുകൂലികളുടെ തീരുമാനം. 2008 ല്‍ നേപ്പാളിലെ........

© Mangalam