അയല്‍വക്കത്ത് ഒരു വിവാദ ഇടനാഴി; ജാഗ്രതയില്‍ ഇന്ത്യ
ഷേഖ് ഹസീന പ്രധാനമന്ത്രി സ്‌ഥാനം ഒഴിഞ്ഞ ശേഷം ബംഗ്‌ളാദേശിലെ ആഭ്യന്തര സ്‌ഥിതി ഇനിയും സാധാരണ നില കൈവരിക്കാത്ത സ്‌ഥിതിയാണ്. നിലവിലെ ഇടക്കാല സര്‍ക്കാരിനോട് വലിയ എതിര്‍പ്പ് കാണിക്കുന്നില്ലെങ്കിലും തങ്ങള്‍ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന സൂചന ഇടയ്‌ക്കിടയ്‌ക്ക് സൈന്യം നല്‍കുന്നുണ്ട്. അടുത്തിടെ ഇടക്കാല സര്‍ക്കാരിനെതിരേ സൈന്യം പരസ്യമായി രംഗത്തു വന്ന ഒരു സംഭവമുണ്ടായി.
ആഭ്യന്തരയുദ്ധം മൂര്‍ച്‌ഛിച്ചിരിക്കുന്ന മ്യാന്മറിലെ റാഖൈന്‍ പ്രവിശ്യയിലേക്ക് ബംഗ്‌ളാദേശ് അതിര്‍ത്തിയില്‍നിന്ന് ഒരു മാനുഷിക ഇടനാഴി സ്‌ഥാപിക്കണമെന്ന് ഐക്യരാഷ്‌ട്ര സംഘടന അഭ്യര്‍ഥിച്ചത് ഇടക്കാല സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെതിരേ സൈന്യം പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്. ഇതോടെ പദ്ധതി തത്‌കാലത്തേക്ക് മരവിപ്പിച്ചു വച്ചിരിക്കുകയാണ്. ഇന്ത്യക്കും സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണ് ഈ ഇടനാഴി.
കഴിഞ്ഞ ഏപ്രില്‍ 27ന് ഈ നീക്കം പുറത്തു വന്നയുടന്‍ സൈന്യം എതിര്‍പ്പ് അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം ഇതു തങ്ങള്‍ അനുവദിക്കില്ലെന്ന് അവര്‍ വീണ്ടും സൂചന നല്‍കി. ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടക്കാല സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് സൈന്യത്തിന് വിയോജിപ്പുണ്ടെന്ന് തിങ്കളാഴ്‌ച ധാക്കയില്‍ പത്രസമ്മേളനത്തില്‍ സൈനിക വക്‌താവ് ലഫ്‌റ്റനന്റ് കേണല്‍ ഷഫീഖുല്‍ ഇസ്ലാം സൂചിപ്പിച്ചു. ഈ വിഷയത്തില്‍ സൈന്യം 'ഒത്തുതീര്‍പ്പിന്' തയാറല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മേയ് 21ന് കമാന്‍ഡിങ് ഓഫീസര്‍മാരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ സൈനിക മേധാവി ജനറല്‍ വാക്കര്‍ഉസ്‌സമാന്‍ ബംഗ്‌ളാദേശില്‍ ഈ വര്‍ഷം ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പത്രസമ്മേളനം നടന്നത്.
സുരക്ഷാ വെല്ലുവിളികള്‍
മ്യാന്‍മറിലെ റാഖൈന്‍ പ്രവിശ്യയുമായി ചിറ്റഗോങ്ങിനെ ബന്ധിപ്പിക്കാന്‍ പദ്ധതിയിടുന്ന 'മാനുഷിക ഇടനാഴി' സ്‌ഥാപിക്കുന്നതിനോട് ജനറല്‍ സമാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും കള്ളക്കടത്തിന് പേരുകേട്ട ഈ മേഖലയില്‍ പൂര്‍ണ നിയന്ത്രണമുള്ള അരക്കാന്‍ ആര്‍മി പോലുള്ള തീവ്രവാദ സംഘങ്ങളുമായി പങ്കാളിത്തം ആവശ്യമായതിനാല്‍ ഇടനാഴി സുരക്ഷാ വെല്ലുവിളിയായി മാറിയേക്കാം എന്ന ആശങ്കയാണ് ഇതിന് കാരണം. ബംഗ്‌ളാദേശ് സായുധ സേനയുമായി കൂടിയാലോചിക്കാതെയാണ് ഇടക്കാല സര്‍ക്കാര്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതെന്നും ജനറല്‍ സമാന്‍ പറഞ്ഞിരുന്നു.
ഇടക്കാല സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ഖലീലുര്‍........
© Mangalam
