menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

മണിപ്പുര്‍ വീണ്ടും സംഘര്‍ഷഭരിതമാകുമ്പോള്‍

7 0
26.05.2025

മണിപ്പുര്‍ തലസ്‌ഥാനമായ ഇംഫാല്‍ വീണ്ടും സംഘര്‍ഷദിവസങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. സംസ്‌ഥാനത്തിന്റെ സ്വത്വത്തെ 'ദുര്‍ബലപ്പെടുത്തുന്നു' എന്ന്‌ ആരോപിച്ച്‌ പ്രതിഷേധിച്ച ജനങ്ങളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മില്‍ രാജ്‌ഭവനിലേക്കുള്ള മാര്‍ച്ചില്‍ ഏറ്റുമുട്ടിയതോടെയാണ്‌ ഞായറാഴ്‌ച സംഘര്‍ഷാവസ്‌ഥ ഉടലെടുത്തത്‌. മെയ്‌തെയ്‌ സംഘടനകളുടെ കൂട്ടായ്‌മയായ കോര്‍ഡിനേറ്റിങ്‌ കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്റിഗ്രിറ്റി (കൊകോമി) ഗവര്‍ണറെ ബഹിഷ്‌കരിക്കാനും നിയമലംഘന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനും ആഹ്വാനം ചെയ്‌തതിന്‌ പിന്നാലെയാണ്‌ ഈ സംഭവവികാസങ്ങള്‍.
മേയ്‌ 20ന്‌ ഷിരുയി ലില്ലി ഫെസ്‌റ്റിവലില്‍ പങ്കെടുക്കാന്‍ നാഗാ ഭൂരിപക്ഷ ജില്ലയായ ഉക്രലിലേക്ക്‌ പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഉദ്യോഗസ്‌ഥരുടെയും സംഘം സഞ്ചരിച്ച ബസിലെ 'മണിപ്പുര്‍ സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌' എന്ന ബോര്‍ഡ്‌ മറയ്‌ക്കാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ടതാണ്‌ നിലവിലെ പ്രതിഷേധങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌. ഗ്വാള്‍ട്ടാബിയില്‍ വെച്ചാണ്‌ ഈ സംഭവം നടന്നത്‌. ഇത്‌ 'മണിപ്പുരിന്റെ സ്വത്വത്തെ, അതിന്റെ പേരിനെ, അഭിമാനത്തെയും ബഹുമാനത്തെയും ദുര്‍ബലപ്പെടുത്തുന്ന' നടപടിയായി കോകോമി കണ്ടു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക്‌ വഴിവയ്‌ക്കുകയും, ഗവര്‍ണര്‍ അജയ്‌ കുമാര്‍ ഭല്ല മാപ്പ്‌ പറയണമെന്നും, സംസ്‌ഥാന സുരക്ഷാ ഉപദേഷ്‌ടാവ്‌ കുല്‍ദീപ്‌ സിങ്‌, ചീഫ്‌ സെക്രട്ടറി പി.കെ. സിങ്‌, ഡി.ജി.പി. രാജീവ്‌ സിങ്‌ എന്നിവര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവക്കണമെന്നും കോകോമി ആവശ്യപ്പെടുകയും ചെയ്‌തു.

പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നു
ഗവര്‍ണര്‍........

© Mangalam