menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ക്ഷമിക്കാനും സ്‌നേഹിക്കാനും പഠിപ്പിച്ച മോര്‍ അത്തനേഷ്യസ്‌ യോഹന്‍

8 0
09.05.2025

നമുക്കു ചുറ്റും പോസിറ്റീവ്‌ എനര്‍ജി വിതറുന്ന ചിലതുണ്ടാകും. അത്‌ ചിലപ്പോള്‍ ഒരു മരക്കൂട്ടമാകാം, ഒരു നദിയാകാം, ഒരു സ്‌ഥലമാകാം, ഒരു ആരാധനാലയമാകാം. പക്ഷേ, ഒരു മനുഷ്യന്‍ പകരുന്ന പോസിറ്റീവ്‌ എനര്‍ജി കണ്ടിട്ടുണ്ടോ? അനുഭവിച്ച്‌ അറിഞ്ഞിട്ടുണ്ടോ? ആ മനുഷ്യന്‍ ഒരു മുറിക്കുള്ളില്‍ ഇരുന്ന്‌ പുസ്‌തകം വായിക്കുകയാകും.
ഒരു ചെറിയ കൂട്ടത്തിന്‌ നടുവിലാകും. ഉറങ്ങിക്കിടക്കുകയാകും. ഇനി ചിലപ്പോള്‍ ഉലാത്തുകയാകും...അദ്ദേഹത്തില്‍ നിന്നുമൊരു പോസിറ്റീവ്‌ എനര്‍ജി സദാ ചുറ്റും പ്രസരിച്ചു കൊണ്ടിരിക്കും. അങ്ങനെ ഒരാളായിരുന്നു ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ കാലം ചെയ്‌ത വലിയ മെത്രാപ്പോലീത്ത മോര്‍ അത്തനേഷ്യസ്‌ യോഹാന്‍ പ്രഥമന്‍.
ദൈവത്തിന്റെ സവിധത്തിലേക്കു തിരുമേനി മടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ പാത പിന്തുടരുക മാത്രമാണ്‌ എന്റെ നിയോഗം. കാരണം, തിരുമേനി അവശേഷിപ്പിച്ചു പോയത്‌ അത്ര വലിയ ഒരു പ്രഭാവലയമാണ്‌. അതിന്റെ ഓരം പറ്റി നടന്ന്‌, അദ്ദേഹം വിഭാവന ചെയ്‌ത കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക എന്നൊരു ദൗത്യം മാത്രമാണ്‌ എനിക്കുള്ളത്‌.
1987 ലാണ്‌ മോര്‍ അത്തനേഷ്യസ്‌ യോഹാനെ പരിചയപ്പെടുന്നത്‌. അദ്ദേഹത്തിനൊപ്പം ജീവിതത്തിന്റെ പല വഴികളും കണ്ടു. വിമര്‍ശിക്കുന്നവരെ........

© Mangalam