menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

പുതിയ മാര്‍പാപ്പ: എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്‌

11 0
08.05.2025

ഇന്ന്‌ ഉച്ചകഴിയുമ്പോള്‍ വത്തിക്കാനിലേക്കുള്ള എല്ലാ മൊബൈല്‍ ഫോണ്‍ സിഗ്നലുകളും തടസപ്പെടും. ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ പിന്‍ഗാമിയെത്തുമ്പോഴാകും ഇനി വത്തിക്കാന്‍ സാധാരണ നില കൈവരിക്കുക. കത്തോലിക്കാ സഭയുടെ അധ്യക്ഷനും വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ 267-ാമത്‌ അവകാശിയെ തെരഞ്ഞെടുക്കാനുള്ള കോണ്‍കേ്ലവിനായി 133 കര്‍ദിനാള്‍മാര്‍ ഇന്ന്‌ സിസ്‌റ്റൈന്‍ ചാപ്പലിലേക്കു നീങ്ങും. തെരഞ്ഞെടുപ്പിന്റെ രഹസ്യ സ്വാഭാവം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണു വത്തിക്കാനിപ്പോള്‍.
കോണ്‍കേ്ലവിനു പൂര്‍ണ സ്വകാര്യത ഉറപ്പാക്കുന്നതിന്‌, സിസ്‌റ്റൈന്‍ ചാപ്പലിനു ചുറ്റും പ്രത്യേക സിഗ്നല്‍ ജാമറുകള്‍ വിന്യസിച്ചു കഴിഞ്ഞു. ഡിജിറ്റല്‍ ആശയവിനിമയത്തിനോ ചാരപ്രവര്‍ത്തനത്തിനോ ഉള്ള ശ്രമങ്ങള്‍ ഇതു തടയുമെന്ന്‌ ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍.എസ്‌.എ. റിപ്പോര്‍ട്ട്‌ ചെയ്‌തു.
വോട്ടെടുപ്പ്‌ ആരംഭിക്കാന്‍ കര്‍ദിനാള്‍മാര്‍ ചാപ്പലിലേക്ക്‌ പുറപ്പെടുന്നതിന്‌ ഏകദേശം 90 മിനിറ്റ്‌ മുമ്പ്‌ പ്രാദേശിക സമയം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ എല്ലാ സിഗ്നലുകളും ഓഫ്‌ ചെയ്യുമെന്ന്‌ ഇറ്റാലിയന്‍ ബ്രോഡ്‌കാസ്‌റ്റര്‍ ആര്‍.എ.ഐ അറിയിച്ചു.
കോണ്‍കേ്ലവില്‍ പങ്കെടുക്കുന്ന 133 കര്‍ദിനാള്‍മാരും റോമിലെത്തിയതായി ഈ ആഴ്‌ച ആദ്യം വത്തിക്കാന്‍ സ്‌ഥിരീകരിച്ചിരുന്നു. 'കോണ്‍കേ്ലവ്‌' എന്ന വാക്കിനു ലാറ്റിന്‍ ഭാഷയില്‍ 'താക്കോല്‍' എന്നാണ്‌ അര്‍ത്ഥം ഒരു തീരുമാനം എടുക്കുന്നതുവരെ സിസ്‌റ്റൈന്‍ ചാപ്പലിന്റെ വാതിലുകള്‍ പൂട്ടിക്കിടക്കുമെന്ന്‌ അര്‍ഥം. ഈ പാരമ്പര്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌.
വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ ഇന്നലെത്തന്നെ ഫോണുകളും ഇലക്‌ട്രോണിക്‌ വസ്‌തുക്കളും വത്തിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു കൈമാറി. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ അവ അവര്‍ക്കു തിരികെ ലഭിക്കില്ല. ഇന്നു മുതല്‍ പുറംലോകവുമായി സമ്പര്‍ക്കം പുലര്‍ത്താതെ അവര്‍ സിസ്‌റ്റൈന്‍ ചാപ്പലിനുള്ളില്‍ തുടരും. 'സമ്പൂര്‍ണവും ശാശ്വതവുമായ രഹസ്യാത്മകത' വാഗ്‌ദാനം ചെയ്യുന്ന ഒരു പ്രതിജ്‌ഞയും അവര്‍ എടുക്കണം. ആ പ്രതിജ്‌ഞ ലംഘിക്കുകയാണെങ്കില്‍ കത്തോലിക്കാ സഭയില്‍നിന്നു പുറത്താക്കപ്പെടും.
സിഗ്നല്‍ നിയന്ത്രണങ്ങള്‍ ബസിലിക്കയ്‌ക്ക് മുന്നിലുള്ള വലിയ പൊതു ഇടമായ സെന്റ്‌ പീറ്റേഴ്‌സ് സ്‌ക്വയറിനെ ബാധിക്കില്ല. എങ്കിലും, ചെക്ക്‌പോസ്‌റ്റുകള്‍, മെറ്റല്‍ ഡിറ്റക്‌ടറുകള്‍, ഡ്രോണുകളെ തടയുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ സുരക്ഷാ നടപടികള്‍ ശക്‌തിപ്പെടുത്തിയിട്ടുണ്ടെന്നു വത്തിക്കാന്‍ അറിയിച്ചു.

........

© Mangalam