menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ധൃതരാഷ്‌ട്രീയാലിംഗനം

11 0
06.05.2025

"നിന്നില്‍ വളര്‍ന്നോരു സന്തോഷമോടുഞാന്‍
നന്നായ്‌ മുറുകെപ്പുണര്‍ന്നേനതുമൂലം
എല്ലുനുറുങ്ങി നീ മരിച്ചിതോ പൈതലേ!
മെല്ലവേയൊന്നു ഞരങ്ങീതുമില്ല നീ!"

മഹാഭാരതയുദ്ധം അവസാനിച്ചു. പാണ്ഡവന്മാര്‍ കൗരവന്മാരെയെല്ലാം കൊന്നൊടുക്കി. ഏറ്റവും കൂടുതല്‍ കൊലനടത്തിയതു ഭീമനാണ്‌. ദുശാസനന്റെ മാറ്‌ പിളര്‍ന്നു രക്‌തം കുടിച്ചവനാണു ഭീമസേനന്‍. മക്കളെല്ലാം നഷ്‌ടപ്പെട്ടതിലുള്ള അടക്കാനാവത്ത ദുഃഖവും അമര്‍ഷവും കോപവുംകൊണ്ടു ജ്വലിച്ചു ധൃതരാഷ്‌ട്രര്‍! ഭീമനെ എങ്ങനെയെങ്കിലും വകവരുത്തണമെന്നുറച്ച ധൃതരാഷ്‌ട്രര്‍ ഒരുപായം കണ്ടുപിടിച്ചു. അന്ധനായ അദ്ദേഹത്തിനു ലഭിച്ച ഒരു വരമുണ്ട്‌. അദ്ദേഹം ആലിംഗനം ചെയ്യുന്നവന്‍ എത്ര കരുത്തനാണെങ്കിലും അദ്ദേഹത്തിന്റെ കരവലയത്തിലമര്‍ന്നാല്‍, ഞെരിഞ്ഞമര്‍ന്നു മരിക്കും. ധൃതരാഷ്‌ട്രാലിംഗനം എന്ന ഒരു ശൈലി തന്നെയുണ്ടല്ലോ. തന്റെ അനുജന്റെ മകന്‍ ഭീമനെ കാണണമെന്ന്‌ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ധൃതരാഷ്‌ട്രരുടെ ദുഷ്‌ടലാക്കു തിരിച്ചറിഞ്ഞ പാണ്ഡവന്മാര്‍ ഇരുമ്പുകൊണ്ട്‌ ഭീമന്റെ പ്രതിമയുണ്ടാക്കി അദ്ദേഹത്തിന്റെ അടുത്തേക്ക്‌ നീക്കിവച്ചിട്ടു പറഞ്ഞു, 'ഇതാ ഭീമന്‍ അങ്ങയുടെ മുമ്പില്‍!' ഇതു പറഞ്ഞുതീരും മുമ്പേ, ഭീമനോടുള്ള സ്‌നേഹം കൊണ്ടാലെന്നപോലെ, അദ്ദേഹം ഭീമപ്രതിമയെ ആഞ്ഞുപുല്‍കി! പ്രതിമ ഞെരിഞ്ഞമര്‍ന്നു. ഭീമനാണല്ലോ ഞെരിഞ്ഞു തകര്‍ന്നത്‌ എന്നോര്‍ത്ത്‌ അദ്ദേഹം നടത്തിയ കള്ളക്കരച്ചിലാണു ആരംഭത്തിലുദ്ധരിച്ചത്‌.
ഇന്നിപ്പോള്‍ ക്രിസ്‌ത്യാനികള്‍, പ്രത്യേകിച്ച്‌ കത്തോലിക്കര്‍, രാഷ്‌ട്രീയ ധൃതരാഷ്‌ട്രര്‍മാരുടെ ആലിംഗനത്തില്‍ ഞെരിഞ്ഞമരുന്ന കാഴ്‌ചയാണു കാണുന്നത്‌. കാര്യം കാണാന്‍ വേണ്ടി രാഷ്‌ട്രീയക്കാര്‍ കാണിക്കുന്ന സ്‌നേഹപ്രകടനങ്ങള്‍ പ്രസിദ്ധമാണല്ലോ. പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്റെ ൈക്രസ്‌തവസ്‌നേഹം ശ്രദ്ധിക്കൂ: 'സംഘപരിവാറിന്റെ പിന്തുണയോടെയാണു ക്രിസ്‌ത്യാനികള്‍ക്കു നേരെയുണ്ടായിട്ടുള്ള ആക്രമണങ്ങള്‍ നടക്കുന്നത്‌. അതിന്റെ ഭാഗമാണു ഫാദര്‍ ഡേവിസുള്‍പ്പെടെയുള്ളവര്‍........

© Mangalam