menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഭീതിയുടെ നിഴല്‍ മാറ്റി വിശ്വാസം വീണ്ടെടുക്കാം

12 0
01.05.2025

ഏപ്രില്‍ 22ന്‌ അനന്ത്‌നാഗിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക്‌ നേരെയുണ്ടായ ഭീകരാക്രമണം, പതിറ്റാണ്ടുകളായി സംഘര്‍ഷങ്ങളുടെ നിഴലില്‍ ആയിരുന്നിട്ടും ശാന്തതയുടെയും സൗന്ദര്യത്തിന്റെയും പര്യായമായി നിലകൊള്ളുന്ന ജമ്മു കശ്‌മീരിന്റെ ടൂറിസം മേഖലയില്‍ വീണ്ടും ആശങ്കയുടെ നിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ്‌. ഈ ഒറ്റപ്പെട്ട സംഭവം താഴ്‌വരയിലെ വിനോദസഞ്ചാരത്തിന്റെ ഭാവിക്ക്‌ മേല്‍ കരിനിഴല്‍ വീഴ്‌ത്തുമോ എന്ന ഭയം വ്യാപകമാണ്‌. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. ജമ്മു കശ്‌മീരിന്റെ സമ്പദ്‌വ്യവസ്‌ഥയുടെ നട്ടെല്ലാണ്‌ ടൂറിസം. ആയിരക്കണക്കിന്‌ ആളുകളുടെ ഉപജീവനമാര്‍ഗ്ഗം ഇതുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു - ഹോട്ടലുകള്‍, ഹൗസ്‌ ബോട്ടുകള്‍, ഗൈഡുകള്‍, ടാക്‌സി ൈഡ്രവര്‍മാര്‍, കരകൗശല വില്‍പനക്കാര്‍ തുടങ്ങി വലിയൊരു വിഭാഗം ജനങ്ങള്‍ ടൂറിസത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. വിനോദസഞ്ചാരം ഇല്ലാതായാല്‍ ഈ മേഖല പൂര്‍ണമായും സ്‌തംഭിക്കും. ഇത്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിലില്ലായ്‌മയിലേക്കും നയിക്കും. ദാരിദ്ര്യം വര്‍ധിക്കുന്നത്‌ സാമൂഹിക അസ്വസ്‌ഥതകള്‍ക്കും തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക്‌ യുവാക്കളെ ആകര്‍ഷിക്കാനും എളുപ്പമുള്ള സാഹചര്യമൊരുക്കും. സാമ്പത്തിക അരക്ഷിതാവസ്‌ഥ........

© Mangalam