menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

പഹല്‍ഗാം: പ്രകോപനമില്ലാതെ ആക്രമണം, ഒപ്പം അശ്രദ്ധയും!

12 0
01.05.2025

പഹല്‍ഗാമില്‍ ഏപ്രില്‍ 22ന്‌ ഉണ്ടായ ഭീകരാക്രമണത്തില്‍ മലയാളിയടക്കം 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയുണ്ടായി. പാകിസ്‌താനില്‍ നിന്നെത്തിയ ഭീകരര്‍ ആ രാജ്യത്തിന്റെ ഒത്താശയോടെ ചെയ്‌ത അതിക്രൂരമായ പ്രവൃത്തിയാണിതെന്നുള്ളതില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, നമ്മുടെ അതിര്‍ത്തിപ്രദേശത്ത്‌ കടന്നുകയറി ഇത്രയും നിസ്സാരമായി അവര്‍ക്കത്‌ എങ്ങനെ ചെയ്യാന്‍ സാധിച്ചു എന്നു നാം ആലോചിക്കുകതന്നെ വേണം. ചിലകാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്‌തിരുന്നെങ്കില്‍ ഈ ഭീകരാക്രമണം ഒഴിവാക്കാമായിരുന്നു എന്നാണെന്റെ അഭിപ്രായം.
സാധാരണ ഗതിയില്‍ അമേരിക്കന്‍ പ്രസിഡന്റോ മറ്റു സമുന്നത രാഷ്‌ട്ര മേധാവികളോ ഉന്നതോദ്യോഗസ്‌ഥരോ ഇന്ത്യ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഇത്തരം പ്രകോപനം പാകിസ്‌താന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുക പതിവാണ്‌. രണ്ടായിരാമാണ്ടില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ക്ല ിന്റണ്‍ ഇന്ത്യയില്‍ എത്തുന്നതിന്‌ ഒരുദിവസം മുമ്പ്‌ മാര്‍ച്ച്‌ 20ന്‌ ഉധംപുരിന്‌ സമീപമുള്ള ചിട്ടിസിങ്‌പുര ഗ്രാമത്തില്‍ ഭീകരാക്രമണം നടത്തുകയും തദ്ദേശവാസികളായ 35 സിഖ്‌ ഗ്രാമീണര്‍ കൊല്ലപ്പെടുകയുമുണ്ടായി. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഇതിനെതിരേ ശക്‌തമായ നടപടി സ്വീകരിച്ചതാണ്‌.
2006ല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്‌ തൊട്ടുമുമ്പ്‌ ഉധംപൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴു പേര്‍ മരിച്ചിരുന്നു. 2020ല്‍ ഡോണള്‍ഡ്‌ ട്രംപ്‌ ഇന്ത്യയില്‍ വരുന്നത്‌ ലക്ഷ്യം വച്ച്‌ ഡല്‍ഹിയിലെ കലാപങ്ങള്‍ ആസൂത്രണം ചെയ്‌തതും നാം കണ്ടതാണ്‌.
അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ്‌ ജെ.ദി. വാന്‍സ്‌ ഇന്ത്യയില്‍ മൂന്നുനാലു ദിവസം സന്ദര്‍ശനം നടത്തുന്ന അവസരത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്ലാമിക രാജ്യങ്ങളിലെ ഏറ്റവും ഉന്നതപദവിയലങ്കരിക്കുന്ന സൗദി അറേബ്യ സന്ദര്‍ശിക്കുന്ന അവസരത്തില്‍, മുന്‍കാല അനുഭവങ്ങള്‍ ഉണ്ടായിട്ടും ഭീകരാക്രമണത്തിനെതിരേ വളരെ നിരാശജനകമായ സുരക്ഷാ സംവിധാനമാണ്‌ ഒരുക്കിയിരുന്നത്‌. അപ്പോള്‍ പാകിസ്‌താനെപ്പോലെ ഒരു രാജ്യം ഇന്ത്യയെ ആക്രമിച്ചില്ലെങ്കിലേ........

© Mangalam