menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ശുഭാംശു ലിയോയിലേക്ക്‌

14 0
08.06.2025

സോവിയറ്റ്‌ യൂണിയന്റെ സ്‌പുട്‌നിക്‌ 1957 ല്‍ ബഹിരാകാശത്ത്‌ എത്തിയപ്പോള്‍ 'റഷ്യ ലോഞ്ചസ്‌ മാന്‍സ്‌ ഫസ്‌റ്റ് മൂണ്‍' എന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ട്‌. സാറ്റലൈറ്റ്‌(ഉപഗ്രഹം) എന്ന പദം അന്ന്‌ അത്ര സാധാരണമല്ലായിരുന്നു. മണിക്കൂറില്‍ 28,968 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന റോക്കറ്റും അന്നത്തെ അത്ഭുതമായിരുന്നു. അതിലും ചര്‍ച്ചയായത്‌ മറ്റൊരു വിശേഷണമായിരുന്നു 'ലിയോ'. അതുവരെ ക്രിസ്‌ത്യന്‍ പേര്‍ എന്ന നിലയിലായിരുന്നു ലിയോ പ്രചാരം നേടിയത്‌. (ഇപ്പോഴത്തെ മാര്‍പാപ്പ ലിയോ 14-ാമനാണ്‌). ലോ എര്‍ത്ത്‌ ഓര്‍ബിറ്റ്‌ എന്നതിന്റെ ചുരുക്കപ്പേരാണു ലിയോ. ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല 14 ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ലിയോയിലെത്തും കൃത്യമായി പറഞ്ഞാല്‍ ലിയോയില്‍ സ്‌ഥിതിചെയ്യുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തി(ഐ.എസ്‌.എസ്‌)ല്‍. ജിയോ, പോ, മിയോ, ഹിയോ മനുഷ്യനിര്‍മിത ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്ന ഭ്രമണപഥങ്ങളെ തരംതിരിച്ചിരിക്കുന്നത്‌ ഇങ്ങനെ.
-----------------------------
ബഹിരാകാശത്ത്‌ മനുഷ്യനിര്‍മിത വസ്‌തുക്കളൊന്നും ഇല്ലാതിരുന്ന കാലത്താണ്‌ ഐസക്ക്‌ ന്യൂട്ടണ്‍ കൃത്രിമ ഉപഗ്രഹങ്ങളെക്കുറിച്ചു ചിന്തിച്ചത്‌. 'ആപ്പിളിന്റെ എതിര്‍ദിശ'യിലാണ്‌ അദ്ദേഹം ചിന്തിച്ചത്‌. ഗുരുത്വാകര്‍ഷണത്തെ മറികടക്കാന്‍ കഴിയുന്ന വേഗം, അതു കണ്ടെത്തണം... ആ വേഗം ആര്‍ജിക്കുന്ന വസ്‌തു ഭൂമിയില്‍ പതിക്കാതെ നമ്മുടെ ഗ്രഹത്തെ ചുറ്റിക്കൊണ്ടിരിക്കുമെന്ന്‌ അദ്ദേഹം കണക്കുകൂട്ടിയെടുത്തു. ആ പാതയ്‌ക്ക് ഭ്രമണപഥം(ഓര്‍ബിറ്റ്‌) എന്ന പേരും ലഭിച്ചു.
മനുഷ്യനിര്‍മിത വസ്‌തുവിനു ഭൂമിയെ പൂര്‍ണമായും ചുറ്റാന്‍ എത്ര സമയമെടുക്കും? 90 മിനിറ്റ്‌ എന്നായിരുന്നു ന്യൂട്ടന്റെ കണക്ക്‌. ചെറിയ വസ്‌തുക്കള്‍ വലിയ വസ്‌തുക്കളെ ചുറ്റി സഞ്ചരിക്കുന്നു. നമ്മുടെ സൗരയൂഥത്തില്‍, ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു, ഭൂമി- ചന്ദ്ര സംവിധാനം സൂര്യനെ ചുറ്റുന്നു... അങ്ങനെ ഭ്രമണപഥങ്ങള്‍ നിരവധി. സൂര്യനും ക്ഷീരപഥത്തില്‍ ഒരു ഭ്രമണപഥമുണ്ട്‌. മറ്റുവസ്‌തുക്കളുടെ സ്വാധീനത്തില്‍ ഭ്രമണപഥത്തില്‍ മാറ്റമുണ്ടായാല്‍ എല്ലാം മാറിമറിയും. ചില ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ആകര്‍ഷണത്തില്‍പ്പെട്ട്‌ അന്തരീക്ഷത്തിലെത്തുന്നത്‌ അങ്ങനെയാണ്‌. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥവും ഇടയ്‌ക്കിടെ ക്രമീകരിക്കണം.
ഐ.എസ്‌.എസ്‌, ഹബിള്‍ ദൂരദര്‍ശിനി തുടങ്ങിയവയെല്ലാം ലിയോയിലാണ്‌. ഭൂമിയില്‍നിന്ന്‌ 100 മുതല്‍ 2,000 കിലോമീറ്റര്‍ വരെയാണു ലിയോയുടെ പരിധി. ആ ലിയോയിലേക്കാണു താമസക്കാരനായി ശുഭാംശു പോകുന്നത്‌.
ഭ്രമണപഥ പ്രവേശം

റോക്കറ്റുകള്‍ ഉപയോഗിച്ചാണു ഉപഗ്രഹങ്ങളെ ബഹിരാകാശത്തെ ഭ്രമണപഥത്തില്‍ എത്തിക്കുക. ഭ്രമണപഥ പ്രവേശം കഴിഞ്ഞാല്‍ റോക്കറ്റിന്റെ ദൗത്യം കഴിഞ്ഞു. പിന്നെ ഗുരുത്വാകര്‍ഷണം........

© Mangalam