'നിങ്ങള്‍ പറയുന്നപോലെ ഉയരത്തില്‍ നിന്ന് ചാടാനും മറിയാനുമൊന്നും എന്നെക്കൊണ്ടാവില്ല'
കെ.പി. ഉമ്മർ (ഫയൽ ചിത്രം) | Photo: Mathrubhumi Archives
അരങ്ങ് നല്‍കിയ അനുഭവങ്ങളാണ് അഭിനയത്തില്‍ കെ.പി. ഉമ്മര്‍ എന്ന നടന് കരുത്തായത്. ചുവന്ന മണ്ണിലെ നാടകകാലത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഉമ്മറില്‍ നിന്നും വാക്കുകള്‍ പെരുമഴയായ് പെയ്തിറങ്ങുക പതിവാണ്. നാടകത്തെ നെഞ്ചേറ്റിയ ആ വര്‍ത്തമാനങ്ങള്‍ ഷൂട്ടിങ് സമയത്തെ ഇടവേളകളില്‍ പലപ്പോഴും ത്യാഗരാജനും കേട്ടിട്ടുണ്ട്. അത്രയേറെ തീക്ഷ്ണമായിരുന്നു ആ അനുഭവങ്ങള്‍. സംഘട്ടനരംഗത്ത് ചുവടുറപ്പിക്കും മുന്‍പ് നാടകനടനായി നിറഞ്ഞാടിയ ഒരു കാലം ത്യാഗരാജന്റെ ജീവിതത്തിലുമുണ്ടല്ലോ. അതുകൊണ്ടുകൂടിയാവാം ഉമ്മറും ത്യാഗരാജനും തമ്മിലുള്ള സൗഹൃദത്തിന് വല്ലാത്തൊരു ഇഴയടുപ്പമുണ്ടായത്. സ്റ്റണ്ട് രംഗങ്ങളില്‍ ഉമ്മറിന് ഡ്യൂപ്പ് നിര്‍ബന്ധമായിരുന്നു. ഒട്ടും റിസ്‌കില്ലാത്ത ഷോട്ടുകളില്‍ പോലും ഉമ്മറിനായി ത്യാഗരാജന്‍ ഡ്യൂപ്പിനെ നിര്‍ത്തിയിരുന്നു.
'നിങ്ങള്‍ പറയുന്നപോലെ ഉയരത്തില്‍ നിന്ന് ചാടാനും മറിയാനുമൊന്നും എന്നെക്കൊണ്ടാവില്ല.' ആക്ഷന്‍ സ്വീക്വന്‍സുകള്‍ വരുമ്പോള്‍ ഉമ്മര്‍ സ്റ്റണ്ട് മാസ്റ്റര്‍മാരോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അറുപതുകളുടെ തുടക്കം മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ സിനിമയില്‍ സജീവമായിരുന്ന നടനായിരുന്നു കെ.പി.ഉമ്മര്‍. കരിയറില്‍ ഏറെയും അവതരിപ്പിച്ചത് നെഗറ്റീവ് വേഷങ്ങളായതുകൊണ്ടാവാം 'സുന്ദരനായ വില്ലന്‍' എന്ന വിശേഷണമായിരുന്നു പ്രേക്ഷകര്‍ ഉമ്മറിന് ചാര്‍ത്തിക്കൊടുത്തത്. ഉമ്മറിന്റെ വില്ലന്മാര്‍ ബാലന്‍ കെ നായരുടെയോ ജോസ്പ്രകാശിന്റെയോ അത്ര ക്രൂരന്മാരുമായിരുന്നില്ല.
മുപ്പതുവര്‍ഷത്തിലേറെ നീണ്ട സൗഹൃദമാണ് ത്യാഗരാജന് ഉമ്മറുമായുള്ളത്. സൗഹൃദങ്ങള്‍ക്ക് എന്നും വലിയ വിലകല്പിച്ച ആളായിരുന്നു ഉമ്മര്‍. കറുപ്പിലും വെളുപ്പിലും തുടങ്ങി കളറിലേക്കുള്ള പ്രയാണത്തില്‍ നായകനും ഉപനായകനും പ്രതിനായകനുമായി ഉമ്മര്‍ അഭിനയിച്ച നൂറോളം സിനിമകളില്‍ ഫൈറ്റ് മാസ്റ്ററായി ത്യാഗരാജനുമുണ്ടായിരുന്നു. മദിരാശിയിലെ വിവിധ സ്റ്റുഡിയോ ഫ്‌ളോറുകളില്‍ വിവിധ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അവര്‍ ഒരുമിച്ചു.
ഹരിഹരന്‍ സംവിധാനം ചെയ്ത ബാബുമോനിലെ ഫൈറ്റ് ചിത്രീകരിക്കുന്ന സമയം. സെറ്റിലേക്ക് കടന്നുവന്ന ഉമ്മര്‍ അല്പം ഗൗരവത്തില്‍ പറഞ്ഞു.
'ഈ ത്യാഗരാജനെ കൊണ്ട് തോറ്റു. എല്ലാ പടത്തിലും നിങ്ങള്‍........© Mathrubhumi
