menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഭൂമിയില്‍ സ്വര്‍ണമുണ്ടാക്കി!

11 0
12.05.2025

ആല്‍കെമിസ്‌റ്റുകള്‍, അല്‍പം നിഗൂഢത ഒളിപ്പിച്ചുവച്ചായിരുന്നു അവരുടെ ജീവിതം. അവരുടെ വിശ്വാസങ്ങളെ ആധുനിക തലമുറ പൂര്‍ണമായും തള്ളിക്കളയും. സ്വര്‍ണം ഉണ്ടാക്കുകയായിരുന്നു അവരുടെ പ്രധാന സ്വപ്‌നം. ആല്‍കെമിസ്‌റ്റുകള്‍ക്ക്‌ ഏറ്റവും ശുദ്ധമായ ലോഹം സ്വര്‍ണമായിരുന്നു. ആദ്യമുണ്ടായ ലോഹം മെര്‍ക്കുറി(രസം)യും. മെര്‍ക്കുറിയില്‍നിന്നു മറ്റു ലോഹങ്ങള്‍ ഉണ്ടാക്കാമത്രേ. അശുദ്ധ ലോഹങ്ങള്‍ സ്വര്‍ണമാക്കി മാറ്റാന്‍ രസം സഹായിക്കുമെന്നും അവര്‍ വിശ്വസിച്ചു. അബദ്ധങ്ങള്‍ക്കിടയിലും അവര്‍ ചില കണ്ടെത്തലുകള്‍ നടത്തി. അതാണു രസതന്ത്രത്തിന്റെ ആദിമ രൂപമായി ആല്‍കെമിയെ കാണാന്‍ പലശാസ്‌ത്രജ്‌ഞരെയും പ്രേരിപ്പിക്കുന്നത്‌.
ഈജിപിലാണ്‌ ആല്‍കെമിയുടെ തുടക്കമെന്നാണു നിഗമനം. ബി.സി. 500-ാം നൂറ്റാണ്ടിലാണു മറ്റു ലോഹങ്ങളില്‍നിന്നു സ്വര്‍ണം നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയത്‌. ഇന്ത്യ, ചൈന, യൂറോപ്പ്‌, അറബ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ ആല്‍കെമിസ്‌റ്റുകളുടെ ചിന്തകള്‍ പ്രചരിച്ചു. ജീവിതകാലം മുഴുവന്‍ അവര്‍ പരീക്ഷണശാലയില്‍ ചെലവിട്ടെങ്കിലും സ്വര്‍ണമുണ്ടായില്ല. ആറ്റങ്ങളെയും മൂലകങ്ങളെയും ശാസ്‌ത്രം തിരിച്ചറിഞ്ഞതോടെ സ്വര്‍ണം ഉണ്ടാക്കാനുള്ള അന്വേഷണം അവസാനിച്ചു. നക്ഷത്രങ്ങളിലാണു സ്വര്‍ണം രൂപപ്പെടുന്നതെന്നു വ്യക്‌തമായതോടെ ആല്‍കെമിസ്‌റ്റുകള്‍ക്ക്‌ വംശനാശം വന്നു. സ്വര്‍ണം ഉണ്ടാക്കാനല്ല, പ്രകൃതിയില്‍നിന്നു ലഭിക്കുന്ന സ്വര്‍ണം എങ്ങനെ വേര്‍തിരിച്ചെടുക്കാമെന്ന അന്വേഷണത്തിലേക്കു ശാസ്‌ത്രജ്‌ഞര്‍ തിരിഞ്ഞു. നൂറ്റാണ്ടുകള്‍ക്കുശേഷം ആല്‍ക്കെമിസ്‌റ്റുകളുടെ സ്വപ്‌നം സേണിലെ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറി(എല്‍.എച്ച്‌.സി)ല്‍ യാഥാര്‍ഥ്യമായി, സ്വര്‍ണം സൃഷ്‌ടിക്കപ്പെട്ടു!

*****************************

ആദ്യകാല ആല്‍കെമിസ്‌റ്റുകളുടെ വിശ്വാസങ്ങളോട്‌ നമുക്ക്‌ യോജിക്കാന്‍ പ്രയാസമാണ്‌. സ്വര്‍ണത്തെ അവര്‍ ബന്ധിപ്പിച്ചത്‌ സൂര്യനോടാണ്‌. ബുധന്‍ ഗ്രഹം മെര്‍ക്കുറിയായി. ചന്ദ്രന്‍ വെള്ളിയും ചെമ്പ്‌ ശുക്രനുമായി. ഈയം ശനിയും ടിന്‍ വ്യാഴവും ഇരുമ്പ്‌ ചൊവ്വയുമായി. അടുത്ത ഘട്ടം ഈ ലോഹങ്ങളെ 'ശുദ്ധീകരിച്ച്‌' എടുക്കുകയായിരുന്നു. ചെമ്പിനെ വെള്ളിയാക്കാനായിരുന്നു ഒരു ശ്രമം. എല്ലാവരുടെയും അന്തിമലക്ഷ്യം ലോഹങ്ങളെ സ്വര്‍ണമാക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള 'ശാസ്‌ത്രജ്‌ഞര്‍' അതിനായി പല........

© Mangalam